Tuesday, 3 March 2026

തനിച്ചായിരിക്കുമ്പോൾ ഹൃദയാഘാതം വന്നാൽ? അറിഞ്ഞിരിക്കേണ്ട ജീവൻരക്ഷാ മാർഗങ്ങൾ?

 ആരോഗ്യം: ഹൃദയാഘാതം അപ്രതീക്ഷിതമായി എത്തുന്ന ഒരു വില്ലനാണ്. നിശബ്ദനായി വന്ന് ജീവൻ കവർന്നെടുക്കുന്ന ഈ ഭീകരൻ, നമ്മൾ തനിച്ചായിരിക്കുമ്പോഴാണ് എത്തുന്നതെങ്കിൽ ഭയം ഇരട്ടിയാകും. ഉറ്റവരോ ഉടയവരോ അരികിലില്ലാത്ത ആഅസ്വസ്ഥത അനുഭവപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ഉടൻ തന്നെ സഹായത്തിനായി ആരെയെങ്കിലും വിളിക്കുക എന്നതാണ്. അത്യാഹിത വിഭാഗത്തെയോ, അടുത്തുള്ള സുഹൃത്തിനെയോ, ബന്ധുവിനെയോ വിവരം അറിയിക്കുക. താൻ തനിച്ചാണെന്നും ഹൃദയാഘാതമെന്ന് സംശയിക്കുന്നതായും അവരോട് വ്യക്തമായി പറയുക. ഫോൺ കട്ട് ചെയ്യാതെ തന്നെ വീടിൻ്റെ മുൻവാതിൽ തുറന്നിടാൻ ശ്രദ്ധിക്കണം. കാരണം, നിങ്ങൾ അബോധാവസ്ഥയിലായാൽ പോലും രക്ഷാപ്രവർത്തകർക്ക് തടസ്സമില്ലാതെ വീടിനുള്ളിൽ പ്രവേശിക്കാൻ ഇത് സഹായിക്കും.

ഈ സമയത്ത് നടക്കാനോ കഠിനമായ ജോലികളിൽ ഏർപ്പെടാനോ പാടില്ല. ഒരിടത്ത് ശാന്തമായി ഇരിക്കാൻ ശ്രമിക്കുക. കസേരയിലോ സോഫയിലോ ഇരിക്കുന്നതിനേക്കാൾ നിലത്ത് ചുവരിൽ ചാരി ഇരിക്കുന്നതാണ് ഉചിതം. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം സുഗമമാക്കാൻ സഹായിക്കും. മുറുകിയ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അവ അയച്ചിടുക. ശ്വാസോച്ഛ്വാസം സാവധാനത്തിലും ആഴത്തിലും എടുക്കാൻ ശ്രമിക്കുന്നത് ശരീരത്തിലെ ഓക്സിജന്റെ അളവ് നിലനിർത്താൻ സഹായിക്കും.

ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടാൽ ഒരു അസ്പിരിൻ ഗുളിക ചവച്ചരച്ച് കഴിക്കുന്നത് വലിയ ഗുണം ചെയ്യും. രക്തം കട്ടപിടിക്കുന്നത് തടയാനും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലനിർത്താനും ഇത് സഹായിക്കും. എന്നാൽ നിങ്ങൾക്ക് അസ്‌പിരിൻ അലർജി ഉണ്ടെങ്കിൽ ഇത് ഒഴിവാക്കണം. അതുപോലെ, ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന 'ചുമച്ച് രക്ഷപെടുക' എന്ന രീതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലെന്ന് ഓർക്കുക. അത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. അതിനാൽ അമിതമായി ചുമച്ച് ഊർജ്ജം കളയാതിരിക്കുക.

ആശുപത്രിയിൽ എത്തുന്നതുവരെയുള്ള ആ കുറഞ്ഞ സമയം അതീവ ജാഗ്രതയോടെ വിനിയോഗിക്കുക. പരിഭ്രാന്തി ഒഴിവാക്കി മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക. അമിതമായ ഉത്കണ്ഠ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും സ്ഥിതി വഷളാക്കുകയും ചെയ്യും. വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ മുതിരരുത്. വൈദ്യസഹായം ലഭിക്കുന്നത് വരെ വിശ്രമിക്കുക. നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈകളിലാണെന്ന തിരിച്ചറിവോടെ ഓരോ സെക്കൻഡും വിവേകപൂർവം ഉപയോഗിക്കുക.

മരണത്തിന്റെ കരിനിഴൽ വീഴുന്ന ആ നിമിഷങ്ങളിൽ പതറാതെ നിൽക്കാൻ സാധിച്ചാൽ ഏത് പ്രതിസന്ധിയെയും നമുക്ക് മറികടക്കാം. മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളും അറിവുമാണ് ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ ഏറ്റവും വലിയ ആയുധം. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ഈ ലളിതമായ അറിവുകൾ കൂടി നാം സ്വന്തമാക്കണം.

Wednesday, 25 February 2026

സാലഡ് ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

 

പ്രധാന ഗുണങ്ങൾ:

1. പോഷകസമൃദ്ധം – പച്ചക്കറികളും പഴങ്ങളും നിറഞ്ഞ സാലഡിൽ വിറ്റാമിനുകൾ, ഖനിജങ്ങൾ, ആന്റി-ഓക്സിഡന്റുകൾ എല്ലാം ലഭിക്കും.

2. ഭാരം നിയന്ത്രണം – കുറവ് കലോറി ഉള്ളതിനാൽ വയറു നിറഞ്ഞു തോന്നിക്കുമെങ്കിലും അധിക കലോറി കുടുക്കില്ല.

3. ദഹനം മെച്ചപ്പെടുത്തുന്നു – ഫൈബർ സമൃദ്ധമായതിനാൽ മലബന്ധം കുറയ്ക്കും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

4. രക്തത്തിലെ പഞ്ചസാര നിയന്ത്രണം – പ്രത്യേകിച്ച് കാച്ച പച്ചക്കറികൾ ചേർത്ത സാലഡ്, ബ്ലഡ് ഷുഗർ ലെവൽ സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.

5. ഹൃദയാരോഗ്യം – കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങൾ ലഭിക്കുന്നതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാം.

6. ചർമ്മവും മുടിയും തിളങ്ങാൻ – വിറ്റാമിൻ C, E, ബീറ്റാ-കരോട്ടിൻ തുടങ്ങിയവ കാരണം ചർമ്മാരോഗ്യം മെച്ചപ്പെടും.

7. ജലാംശം ലഭിക്കുന്നു – വെള്ളരിക്ക, തക്കാളി, ലെറ്റ്യൂസ് മുതലായവയിൽ ജലാംശം കൂടുതലായതിനാൽ ശരീരത്തിലെ ജലാഭാവം കുറയ്ക്കാൻ സഹായിക്കും.

👉 എങ്കിലും സാലഡ് കഴിക്കുമ്പോൾ മയോനൈസ്, അധിക ഓയിൽ, ക്രീമി ഡ്രസ്സിംഗുകൾ എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്.

Tuesday, 17 June 2025

എത്തിക്കൽ മൈൻഡ് ഹാക്കിങ്ങ് !!

അഡ്വാൻസ്ഡ് മൈൻഡ് പവർ ട്രെയ് നിങ്ങ് (മലയാളം)

അതീവ പവർഫുൾ ആയ എത്തിക്കൽ മൈൻഡ് ഹാക്കിങ്ങിന്റെ സീക്രെട്ട് പൂർണ്ണമായും പഠിപ്പിക്കുന്നു, അതുപയോഗിച്ച് സ്വന്തം ജീവിതത്തിലും നിങ്ങൾ ആഗ്രഹിക്കുന്നവരുടെ ജീവിതത്തിലും ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാൻ പഠിപ്പിക്കുന്നു 

മൈൻഡ് ഹാക്കിങ്ങ്

EFT (Emotional freedom technique)

വിന്നിങ്ങ് മൈൻഡ് സെറ്റ്

മണി മൈൻഡ് സെറ്റ്

Theta മെഡിറ്റേഷൻ

ബ്രോക്കൺ ഗ്ലാസ്‌ വാക്കിങ്ങ്

മാനിഫെസ്റ്റേഷൻ  വിഷ്വലൈസിങ്ങ്

ഓട്ടോ സജഷൻ etc.

മറ്റു ട്രെയിനിങ്ങ് പ്രോഗ്രാമുകളിലും യുട്യൂബിലുമൊന്നും ലഭിക്കാത്ത മറ്റ് പല മൈൻഡ് പവർ ടെക്നിക്കുകളും സീക്രെട്സും പഠിപ്പിക്കുന്നുണ്ട്

എല്ലാ തരം ലക്ഷ്യങ്ങളും നേടാം 

ടെൻഷൻ സ്‌ട്രെസ് ഓർമ്മക്കുറവ് ആത്മ വിശ്വാസക്കുറവ് എന്നിവ പൂർണ്ണമായും മാറ്റാം.

ഇപ്പറഞ്ഞ കാര്യങ്ങൾ പൂർണമായും സത്യം എന്നും ക്ലാസ്സ്‌ പൂർണ്ണ ഫലപ്രദമെന്നും നിങ്ങൾക്ക് ബോധ്യമായില്ല എങ്കിൽ വൈകുന്നേരം ക്ലാസ് കഴിയുമ്പോൾത്തന്നെ 100% മണി ബാക്ക് / ഗ്യാരണ്ടി

ഈയൊരു ഫീസ് രീതി അനൗൺസ് ചെയ്ത് നടപ്പാക്കുന്ന ഒരേയൊരു പ്രോഗ്രാം

കേരളത്തിലും വിദേശങ്ങളിലുമായി കഴിഞ്ഞ 13 വർഷക്കാലമായി 1500 ന് മേൽ പ്രോഗ്രാമുകളിലൂടെ പതിനായിരക്കണക്കിന് ആളുകൾക്ക് പരിശീലനം നൽകിയ, മനഃശാസ്ത്ര ഗ്രന്ഥരചയിതാവും സക്സസ് കോച്ചുമായ P.S. തോമസ് നൽകുന്ന സമ്പൂർണ്ണ ഏകദിന മനഃശക്തി പരിശീലനം

നേരിട്ട് നടത്തുന്ന ഏകദിന ട്രെയ്നിങ്ങ്

ഈ മാസം/ജൂൺ 22 ഞായറാഴ്ച്ച രാവിലെ 9.45 മുതൽ വൈകുന്നേരം 5 മണി വരെ

എറണാകുളം നോർത്തിൽ ഹോട്ടൽ ലൂമിനാരയിൽ

ഫീസ് ഇപ്പോൾ ഓഫർ പ്രൈസ് 2400 മാത്രം

400 രൂപ അഡ്വാൻസ് അടച്ചു സീറ്റ് ബുക്ക് ചെയ്യാം, ബാക്കി 2000 ക്ലാസിന് നേരിട്ട് വരുമ്പോൾ രാവിലെ രജിസ്ട്രേഷൻ കൗണ്ടറിൽ അടച്ചാൽ മതി

അഡ്വാൻസ് അടക്കേണ്ടുന്ന ഗൂഗിൾ പേ നമ്പർ 87145 64231

കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ : സിജിൻ വിജയൻ 9497622386

Sunday, 26 April 2020

വൈദ്യുതാഘാതം ഏറ്റാൽ എന്ത് ചെയ്യണം?

മഴ കാലത്തു പൊതുസ്ഥലങ്ങളില്‍ ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാനും, താഴ്ന്നു കിടക്കാനും, സാധ്യതകളുണ്ട്. അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. ജീവൻ അപകടത്തിലാകാതിരിക്കാൻ താഴെ പറഞ്ഞ നിർദേശങ്ങൾ പാലിക്കുക.

ആദ്യമായി വൈദ്യുതി കമ്പികൾ പൊട്ടി വീണതായി ശ്രദ്ധയിൽ പെട്ടാൽ എത്രെയും വേഗം 9496 061 061 വിളിക്കുകയോ അല്ലെങ്കിൽ 1912 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

വൈദ്യുതാഘാതം ഏറ്റാൽ എന്ത് ചെയ്യണം?

1∙ ആദ്യം തന്നെ മെയിൻ സ്വിച്ച് വിച്ഛേദിക്കണം.

2∙ രണ്ടാമതായി രോഗിയെ ഷോക്കടിക്കുന്ന സ്ഥലത്തിൽ നിന്ന് മാറ്റണം. അതിനായി നനയാത്ത പ്ലാസ്റ്റിക്/ റബ്ബർ/ പേപ്പർ കൊണ്ടുള്ള വസ്തു കൊണ്ട് രോഗിക്ക് ഷോക്കേറ്റ് കൊണ്ടിരിക്കുന്ന ഭാഗത്തു ശക്തിയായി അടിച്ചോ തള്ളിയോ മാറ്റുക.

3∙ അടുത്തതായി രോഗി അനങ്ങുന്നുണ്ടോ എന്ന് നോക്കുക. അനങ്ങുന്നുണ്ടെങ്കിൽ എവുടെയെങ്കിലും
പൊള്ളിയിട്ടുണ്ടോ എന്ന് നോക്കുക. പൊള്ളിയ ഭാഗം 20 മിനിറ്റ് സാധാരണ വെള്ളത്തിൽ കഴുകിയതിനു ശേഷം ആശുപത്രിയിലേക്ക് എത്തിക്കുക.

4∙ അനങ്ങാത്ത വ്യക്തിയാണെങ്കിൽ കഴുത്തിലെ നാടി (pulse) നോക്കുക. നോക്കാൻ അറിയില്ലെങ്കിലോ പൾസ് കിട്ടുന്നില്ലെങ്കിലോ CPR (കാർഡിയോ പൾമനറി റിസ്സ്‌സിറ്റേഷൻ) ചെയ്യുക. അതിനായി രോഗിയെ നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തുക. രോഗിയുടെ മാറെല്ലിനു മുകളിലായി ഇടതുകൈപ്പത്തിയും അതിനു മുകളിലായി വലതുകൈപ്പത്തിയും ചേർത്തുവെക്കുക. കൈമുട്ടുകൾ മടക്കാതെ കൈകൾ നിവർത്തിപ്പിടിച്ചുകൊണ്ട് മാറെല്ല് ശക്തിയായി താഴേക്കമർത്തണം. 5-6 സെന്റീമീറ്റർ വരെ താഴുമ്പോൾ ഹൃദയം ഞെരുങ്ങി ഹൃദയ അറകളിൽ ശേഖരിച്ചിരിക്കുന്ന രക്തം പുറത്തേക്ക് പ്രവഹിക്കും. നെഞ്ചിൽ 30 പ്രാവശ്യം നെക്കിയതിനു ശേഷം രോഗിയുടെ വായിലേക്ക് 2 പ്രാവശ്യം ശക്തിയായി ഊതി കൃത്രിമശ്വാസോച്ഛ്വാസവും നൽകണം. രോഗിയുടെ പൾസോ ചലനങ്ങളൊ പ്രത്യക്ഷപ്പെടുന്നതുവരെയോ ഹൃദ്രോഗപരിചരണ സംവിധാനമുള്ള ആശുപത്രിയിലെത്തിക്കുന്നതുവരെയോ സി.പി.ആർ. തുടരണം.

5∙ വൈദ്യുതാഘാതം എറ്റു പല വ്യക്തികളും തെറിച്ചു വീഴാറുണ്ട്. തെറിച്ചു വീണിട്ടുണ്ടെങ്കിൽ വേറെയും പരുക്കുകൾ കാണും (ഉദാ: കാലൊടിയുക).
അത് കൊണ്ട് തന്നെ ഇത്തരം രോഗിയെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ വളരെ സൂക്ഷിച്ചു വേണം.

വൈദ്യുതാഘാതം എങ്ങനെ  ഒഴിവാക്കാം?

 1∙ മറിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റുകള്‍, മരങ്ങള്‍, അതുമായി സമ്പര്‍ക്കത്തിലാവാനിടയുള്ള വസ്തുക്കള്‍ എന്നിവയില്‍ നിന്നും അകലം പാലിക്കുക.

2∙ സമീപത്തുള്ള വെള്ളത്തില്‍ സ്പര്‍ശിക്കാതെയിരിക്കണം. വെള്ളത്തിൽ തൊട്ടാൽ ശക്തിയായ വൈദ്യുതി ആഘാതമേൽക്കും.

3∙ താഴ്ന്നു കിടക്കുന്ന പവര്‍ ലൈനുകള്‍ക്ക് അടിയിലൂടെ പോവാനോ, മുകളിലൂടെ ചാടി പോവാനോ ശ്രമിക്കുകയോ എന്തെങ്കിലും കൊണ്ട് അത് ഉയര്‍ത്താനോ ശ്രമിക്കാതിരിക്കുക.

4∙ അത് വഴി കടന്നു പോവാന്‍ സാധ്യതയുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം കൊടുക്കുക, ബോര്‍ഡുകള്‍ സ്ഥാപിക്കുക വഴി മറ്റുള്ളവര്‍ അപകടത്തില്‍ പെടാനുള്ള സാധ്യത തടയുക.

5∙ ഒരാള്‍ ഷോക്ക്‌ ഏറ്റു കിടക്കുന്നത് കണ്ടാലും വൈദ്യുതി ബന്ധം വിശ്ചെദിച്ചതിനു ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ.

6∙ പൊട്ടി കിടക്കുന്ന ലൈനുകള്‍ക്ക് മറി കടന്ന് വാഹനങ്ങള്‍ ഓടിച്ചു പോവാന്‍ ശ്രമിക്കരുത്. വാഹനം വൈദ്യുതി കമ്പിയുമായി സമ്പര്‍ക്കത്തില്‍ ആണെന്ന് തോന്നിയാല്‍, വൈദ്യുതി വിശ്ചെദിക്കുന്നതുവരെ പുറത്തുള്ളവര്‍ കാറിനു അടുത്തേക്ക്‌ വരാതിരിക്കാന്‍ നിര്‍ദ്ദേശിക്കുക.

7∙ നനഞ്ഞ ഭിത്തിയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കുക. പല മരണങ്ങളും സംഭവിക്കുന്നത് ഇങ്ങനെയാണ്.

8∙ വീടുനുള്ളില്‍ വെള്ളം കയറാനുള്ള സാഹചര്യം മുന്‍കൂട്ടി കണക്കാക്കി മുറികളില്‍ വെള്ളം കടക്കുന്നതിനു മുന്‍പ് തന്നെ മെയിന്‍ സ്വിച്ച് ഓഫാക്കുക.വൈദ്യുത ഉപകരണങ്ങള്‍ വേര്‍പെടുത്തി നനയാതെ സൂക്ഷിക്കുക.

9∙ വെള്ളം ഉള്ളില്‍ കയറിക്കഴിഞ്ഞാല്‍ വെള്ളത്തില്‍ ചവിട്ടി നിന്ന് വൈദ്യുതി ഓഫ്‌ ചെയ്യാന്‍ ശ്രമിക്കുകയോ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്.

10∙വെള്ളം ഇറങ്ങിക്കഴിഞ്ഞു വീട്ടിലേക്കു വരുമ്പോഴും വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യം ഉള്ള ആളുടെ (എലക്ട്രിഷ്യൻ) സഹായത്തോടെ ഷോക്ക് ഏല്‍ക്കാന്‍ സാധ്യത ഇല്ലാ എന്ന് ഉറപ്പു വരുത്തി തിരികെ കയറുന്നതാണ് സുരക്ഷിതം. മുങ്ങി ഇരുന്ന ഇലക്ട്രിക് വയറുകള്‍, ഉപകരണങ്ങള്‍ എന്നിവ സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്താതെ പ്രവര്‍ത്തിപ്പിക്കുന്നത് അപകടത്തിനിടയാക്കാം.

വീണ്ടും ആവർത്തിക്കുന്നു: ഇലക്ട്രിക്ക് ലൈൻ പൊട്ടി കിടന്നാൽ സ്വയം നന്നാക്കാനോ അടുത്ത് പോകാനോ പാടില്ല. (KSEB) കെ.എസ്.ഇ.ബി അധികൃതരെ ഉടനെ അറിയിക്കുക.


ഇടിമിന്നൽ സാധ്യതയേറുന്നു: അപകടം ഒഴിവാക്കാൻ ജാഗ്രതാ നിർദേശവുമായി സർക്കാർ ?

 മുൻകരുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ...:-

തിരുവനന്തപുരം : വരുന്ന അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമനായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.
ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു.
ചില സമയങ്ങളിൽ രാത്രി വൈകിയും ഇടിമിന്നൽ തുടരാനുള്ള സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരിയാണ്.
അവ മനുഷ്യ ജീവനും വൈദ്യുതോപകരണങ്ങൾക്കും വൻതോതിൽ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നൽ സാധ്യതയുള്ളതിനാൽ സർക്കാൻ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഇങ്ങനെ.

1. കുട്ടികൾ ഉച്ച കഴിഞ്ഞ് രണ്ടു മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കണം.
3. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഇടിമിന്നലുള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണമെന്നും അധികൃതർ അറിയിച്ചു.
4. ജനലുകളും വാതിലുകളും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ടെലിഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണം.
5. ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത്.
6. കഴിയുന്നതും മുറിക്കുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
7. വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസായ സ്ഥലത്ത് നിർത്തി ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്. പട്ടം പറത്തുവാൻ പാടില്ല. തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കണം.
8. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.
9. ഇടിമിന്നലിൽ നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം.
മിന്നലിൽ ആഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്.
ശക്തമായ വേനൽ മഴയ്ക്കൊപ്പം ഉണ്ടാവുന്ന ഇടിമിന്നൽ ദൃശ്യമാവില്ല. അതുകൊണ്ട് തന്നെ മുൻകരുതൽ നടപടികൾ പാലിക്കാതെ ഇരിക്കുകയുമരുത്. കനത്ത ജാഗ്രതയും പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി.

Thursday, 16 May 2019

നമ്മൾ രോഗികളാക്കപ്പെടുന്നുവോ !!

ലോകം ഞെട്ടി വിറയ്ക്കുന്നു പ്രഷര്‍ 

ബ്ലഡ്പ്രഷര്‍ കുറയ്ക്കുന്നതിനുള്ള ഇംഗ്ലീഷ് മരുന്നുകളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ലോകം ഭീതിയില്‍. കോടിക്കണക്കിനാളുകള്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളില്‍ കാന്‍സറുണ്ടാക്കുന്ന ഘടകങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് 22 രാജ്യങ്ങള്‍ മരുന്നുകള്‍ക്ക് നിരോധനത്തിനു സമാനമായ പുറന്തള്ളല്‍ പ്രഖ്യാപിച്ചു.

കാനഡയില്‍ മാത്രം 25 ലക്ഷം പേര്‍ കഴിക്കുന്ന വല്‍സാര്‍ട്ടന്‍, ലോസാര്‍ട്ടന്‍, ജര്‍ബസാര്‍ട്ടന്‍ തുടങ്ങിയ പ്രഷര്‍ മരുന്നുകളിലാണ് കാന്‍സര്‍ ഘടകങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. എന്‍-നൈട്രോസോഡി മീതൈലന്‍ (എന്‍.ഡി.എം.എ) എന്‍-നൈട്രോസോഡി ഈതൈലന്‍ (എന്‍.ഡി.ഇ.എ) എന്നീ കാന്‍സര്‍കാരികളായ രാസവസ്തുക്കളാണ് വ്യാപകമായ കാന്‍സര്‍ ബാധയുടെ ഞെട്ടലില്‍ ലോകത്തെ തള്ളിയിട്ടിരിക്കുന്നത്.

 കഴിഞ്ഞ ജൂണ്‍ മുതല്‍ അമേരിക്കയിലെ എഫ്.ഡി.എ (ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) നടത്തിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കണ്ടുപിടുത്തമാണ്. തുടര്‍ന്ന് കാനഡ, ആസ്‌ട്രേലിയ, ബര്‍ഗേറിയ, സ്വീഡന്‍, നോര്‍വ്വേ, ജര്‍മ്മനി, ഹംഗറി,നെതര്‍ലാന്റ്, അയര്‍ലാന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, പോളണ്ട്, തുടങ്ങിയ 22 രാജ്യങ്ങളിലും കാന്‍സര്‍ ഘടകങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ലോകം ഭീതിയുടെ മുള്‍മുനയിലായത്.

'വല്‍സാര്‍ട്ടന്‍' എന്ന പ്രഷര്‍ മരുന്നില്‍ കാന്‍സര്‍ ഘടകങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ പിന്‍വലിച്ചവാര്‍ത്ത മലയാള പത്രങ്ങളും ചാനലുകളും എല്ലാം മൂടി വച്ചു. 'നേച്ചര്‍ ലൈഫ് ന്യൂസ്' 'സുജീവിതം മാസിക' മാത്രമാണ് വിവരം ജനങ്ങളെ അറിയിച്ചത്.

അമേരിക്കയിലെ പന്ത്രണ്ടിലധികം കമ്പനികള്‍ പല പേരുകളില്‍ വിറ്റുവന്നിരുന്ന 'വല്‍സാര്‍ട്ടന്‍' പക്ഷെ ഉണ്ടാക്കിയിരുന്നത് ചൈനയിലെ 'സിജിയാങ് ഹുവഹായ്' ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായിരുന്നു.!

ഒക്‌ടോബറില്‍ ഇന്ത്യന്‍ കമ്പനിയുടെ വക കാന്‍സര്‍ മരുന്നും.

ഒക്‌ടോബറുകളുടെ അവസാനത്തിലാണ് ഇന്ത്യന്‍ മരുന്നു കമ്പനിയായ അരബിനോയുടെ 'ഇന്‍ബസാര്‍ട്ടന്‍' എന്ന പ്രഷര്‍ -പ്രമേഹ-കിഡ്‌നി മരുന്നില്‍ കാന്‍സര്‍ ഘടകം കണ്ടെത്തിയത്. കമ്പനിയുടെ 22 ബാച്ച് മരുന്നുകളും എഫ്.ഡി.എ തിരിച്ചെടുപ്പിച്ചു. അവിടെയും കുറഞ്ഞ വിലയ്ക്ക് മരുന്നുണ്ടാക്കുന്നയിടത്തു നിന്നും സ്വന്തം ലേബലിലാക്കി വന്‍വിലയ്ക്ക് മരുന്ന് വില്ക്കുന്ന വന്‍കിട മരുന്നുകമ്പനികളുടെ തന്ത്രം പുറത്തുവരികയും ചെയ്തു.

 നവംബര്‍ ആദ്യം സാന്‍ഡോസും

സാന്റോസിന്റെ ലോസാര്‍ട്ടനിലും കാന്‍സര്‍ ഘടകങ്ങള്‍ കണ്ടുപിടിക്കപ്പെട്ടത് നവംബര്‍ ആദ്യത്തിലാണ്. ചൈനീസ് കമ്പനി തന്നെയായിരുന്നു ഇവിടെയും നിര്‍മ്മാതാവ്.

 കാന്‍സര്‍ ജീവിത ശൈലി രോഗവുമല്ല?

ആധുനികതയുടെ ശാപമായി പരക്കുന്ന കാന്‍സറിന്റെ കാരണം ജനങ്ങളുടെ മുതുകത്ത് കെട്ടിയേല്പ്പിക്കുകയാണ് സകല വിദഗ്ധന്മാരും ചെയ്തിരുന്നത്. ജനങ്ങളുടെ ജീവിത ശൈലിയെയാണവര്‍ കുറ്റപ്പെടുത്തിയത്.കാന്‍സര്‍ ഉണ്ടാക്കുന്നത് ഇംഗ്ലീഷ് മരുന്നുകളാണെന്ന സത്യം അവര്‍ വിദഗ്ധന്മാരായതിനാല്‍ വിദഗ്ധമായി മറച്ചുവെച്ചു. പ്രഷര്‍ മരുന്നുകളുടെ പിന്‍വലിക്കലിലൂടെ അതാണിപ്പോള്‍ ലോകം തിരിച്ചറിയുന്നത്. പ്രമേഹം, ഹൃദ്രോഗം, വേദനസംഹാരികള്‍ എന്നിവയുടെതായി കഴിഞ്ഞകാലങ്ങളില്‍ ഇംഗ്ലീഷ് മരുന്നുകള്‍ പിന്‍വലിക്കപ്പെട്ടതും കാന്‍സര്‍ ഉണ്ടാക്കുന്ന കാരണത്താലായിരുന്നു.

കാന്‍സര്‍ എന്ന ഭാഗ്യക്കുറി

ലോകം കാന്‍സര്‍ പേടിയില്‍ പരിഭ്രമിക്കുമ്പോള്‍ ചാകരക്കായ്ത്ത് സ്വപ്നം കാണുകയാണ് മരുന്നുകമ്പനികള്‍. ആര്‍ക്കും തടയാനാവാത്ത വിധത്തില്‍ പെരുന്ന കാന്‍സര്‍ രോഗികള്‍ ഉറപ്പ്. ഓരോ കാന്‍സര്‍ രോഗിയില്‍ നിന്നും പത്തു മുതല്‍ അന്‍പത് ലക്ഷങ്ങള്‍ ഉറപ്പ്.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്ന മരുന്നു കമ്പനി അവരുടെ ബേബി ഉല്പന്നങ്ങളിലൂടെ കാന്‍സര്‍ അടക്കമുള്ള സകല രോഗങ്ങളും ആദ്യമുണ്ടാക്കി മരുന്നു വില്പന ഉഷാറായി നടത്തുന്നത് പത്തന്‍പത് കൊല്ലമായി.

ബയര്‍ എന്ന കീടനാശിനി കമ്പനി അതേ രാസവിഷങ്ങള്‍ കൊണ്ട് തന്നെ മനുഷ്യരിലെ കീടങ്ങളെ കൊല്ലുന്നതിനുള്ള 'ആന്റിബയോട്ടിക്ക് കീടനാശിനികള്‍ ഉണ്ടാക്കുന്നു'! പിന്നെ അതിനുള്ള മരുന്ന് എന്ന പേരില്‍ മരുന്ന് കീടനാശിനികള്‍ നല്കുന്നു. അതോടെ ആജീവനാന്തം മരുന്നുകഴിച്ചാലും മാറാത്ത രോഗങ്ങള്‍ അവര്‍ക്കുണ്ടാക്കാനറിയാം.

മറ്റു മരുന്നുകമ്പനികള്‍ അവരുടെ മരുന്നുകള്‍ വിറ്റഴിക്കുന്നതിനുള്ള ഉപഭോക്താക്കളായ രോഗികളെ ഉണ്ടാക്കാന്‍ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നു. പനിമരുന്നുകളും വേദനാസംഹാരികളുമായി അറിയപ്പെടുന്ന കാന്‍സര്‍കാരികള്‍ തന്നെയാണുള്ളത്.

സുജീവിതം മാസിക കഴിഞ്ഞ മൂന്നു ലക്കങ്ങളായി നല്കിയിട്ടും തീരാത്ത പിന്‍വലിക്കപ്പെട്ട മരുന്നുകളുടെ പട്ടിക ഒന്നുകൂടെ നോക്കുക. എന്ത് ഗവേഷണമാണ് ഈ മരുന്നുകള്‍ മനുഷ്യരെ തീറ്റിക്കാന്‍ നടത്തിയത്? എന്തുകൊണ്ട് ഗവേഷകര്‍ ആദ്യമേ സുരക്ഷിതത്വം ഗവേഷണം ചെയ്തില്ല?

ഓരോ രോഗത്തിനും മരുന്നു കണ്ടുപിടിക്കുന്ന മരുന്നുകമ്പനികള്‍ അതുമാത്രം ചെയ്യുന്നു.! അതിന്റെ ദോഷഫലങ്ങള്‍ വേറെ ആരെങ്കിലും കണ്ടുപിടിക്കാന്‍ മെനക്കെട്ടാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിന്‍വലിക്കുന്നു!

 പ്രഷര്‍ മരുന്നിലെ കാന്‍സര്‍ മനപൂര്‍വ്വം

ബ്ലഡ് പ്രഷര്‍ മരുന്നുകളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ ഒരിക്കലും യാദൃശ്ചികമല്ല. ആണെന്നുതന്നെ ബന്ധപ്പെട്ടവരെല്ലാം ആണയിട്ടു പറയും. രോഗങ്ങളാണ് കച്ചവടം. സൗഖ്യമല്ല, ദുരിതമാണ് ലാഭകരം എന്നവര്‍ക്ക് എങ്ങനെ പരസ്യമായി പറയാനാകും?

 പ്രഷറും പ്രകൃതിയും

ഒരല്പനേരത്തെ ശവാസനവും തലകഴുകലും പ്രകൃതി എനിമയും പഴങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ആഹാരവും ആവശ്യത്തിന് വെള്ളവുമുണ്ടെങ്കില്‍ മാറി നില്ക്കുന്ന ബ്ലെഡ് പ്രഷറിന് ഒരിക്കലും പ്രഷര്‍ മാറ്റാത്തതും ബ്ലെഡ് പ്രഷറിനെ ആജീവനാന്തവുമാക്കുന്ന രാസവിഷങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്ന കള്ള ശാസ്ത്രവും കണ്ണടച്ച് അവകഴിക്കുന്ന പമ്പരവിഡ്ഡികളായ ജനങ്ങളുമുള്ളപ്പോള്‍ 'കാന്‍സറിന്റെ ഇന്‍ഷുറന്‍സും' കാന്‍സര്‍ രോഗികള്‍ക്ക് പാലിയേറ്റീവ് കൊലപാതക കേന്ദ്രങ്ങള്‍ പണിയലുമൊക്കെയാകും വൈദ്യശാസ്ത്ര വിസ്മയങ്ങളാകുക.

 കാന്‍സര്‍ ചികിത്സാ ദൈവങ്ങളുടെ കള്ള പൂജകളും നീണാള്‍ വാഴുകയും ചെയ്യും.



(Copy paste GOT VIA WHATSAP 9846389108)