Thursday 16 May 2019

നമ്മൾ രോഗികളാക്കപ്പെടുന്നുവോ !!

ലോകം ഞെട്ടി വിറയ്ക്കുന്നു പ്രഷര്‍ 

ബ്ലഡ്പ്രഷര്‍ കുറയ്ക്കുന്നതിനുള്ള ഇംഗ്ലീഷ് മരുന്നുകളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ലോകം ഭീതിയില്‍. കോടിക്കണക്കിനാളുകള്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളില്‍ കാന്‍സറുണ്ടാക്കുന്ന ഘടകങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് 22 രാജ്യങ്ങള്‍ മരുന്നുകള്‍ക്ക് നിരോധനത്തിനു സമാനമായ പുറന്തള്ളല്‍ പ്രഖ്യാപിച്ചു.

കാനഡയില്‍ മാത്രം 25 ലക്ഷം പേര്‍ കഴിക്കുന്ന വല്‍സാര്‍ട്ടന്‍, ലോസാര്‍ട്ടന്‍, ജര്‍ബസാര്‍ട്ടന്‍ തുടങ്ങിയ പ്രഷര്‍ മരുന്നുകളിലാണ് കാന്‍സര്‍ ഘടകങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. എന്‍-നൈട്രോസോഡി മീതൈലന്‍ (എന്‍.ഡി.എം.എ) എന്‍-നൈട്രോസോഡി ഈതൈലന്‍ (എന്‍.ഡി.ഇ.എ) എന്നീ കാന്‍സര്‍കാരികളായ രാസവസ്തുക്കളാണ് വ്യാപകമായ കാന്‍സര്‍ ബാധയുടെ ഞെട്ടലില്‍ ലോകത്തെ തള്ളിയിട്ടിരിക്കുന്നത്.

 കഴിഞ്ഞ ജൂണ്‍ മുതല്‍ അമേരിക്കയിലെ എഫ്.ഡി.എ (ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) നടത്തിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കണ്ടുപിടുത്തമാണ്. തുടര്‍ന്ന് കാനഡ, ആസ്‌ട്രേലിയ, ബര്‍ഗേറിയ, സ്വീഡന്‍, നോര്‍വ്വേ, ജര്‍മ്മനി, ഹംഗറി,നെതര്‍ലാന്റ്, അയര്‍ലാന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, പോളണ്ട്, തുടങ്ങിയ 22 രാജ്യങ്ങളിലും കാന്‍സര്‍ ഘടകങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ലോകം ഭീതിയുടെ മുള്‍മുനയിലായത്.

'വല്‍സാര്‍ട്ടന്‍' എന്ന പ്രഷര്‍ മരുന്നില്‍ കാന്‍സര്‍ ഘടകങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ പിന്‍വലിച്ചവാര്‍ത്ത മലയാള പത്രങ്ങളും ചാനലുകളും എല്ലാം മൂടി വച്ചു. 'നേച്ചര്‍ ലൈഫ് ന്യൂസ്' 'സുജീവിതം മാസിക' മാത്രമാണ് വിവരം ജനങ്ങളെ അറിയിച്ചത്.

അമേരിക്കയിലെ പന്ത്രണ്ടിലധികം കമ്പനികള്‍ പല പേരുകളില്‍ വിറ്റുവന്നിരുന്ന 'വല്‍സാര്‍ട്ടന്‍' പക്ഷെ ഉണ്ടാക്കിയിരുന്നത് ചൈനയിലെ 'സിജിയാങ് ഹുവഹായ്' ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായിരുന്നു.!

ഒക്‌ടോബറില്‍ ഇന്ത്യന്‍ കമ്പനിയുടെ വക കാന്‍സര്‍ മരുന്നും.

ഒക്‌ടോബറുകളുടെ അവസാനത്തിലാണ് ഇന്ത്യന്‍ മരുന്നു കമ്പനിയായ അരബിനോയുടെ 'ഇന്‍ബസാര്‍ട്ടന്‍' എന്ന പ്രഷര്‍ -പ്രമേഹ-കിഡ്‌നി മരുന്നില്‍ കാന്‍സര്‍ ഘടകം കണ്ടെത്തിയത്. കമ്പനിയുടെ 22 ബാച്ച് മരുന്നുകളും എഫ്.ഡി.എ തിരിച്ചെടുപ്പിച്ചു. അവിടെയും കുറഞ്ഞ വിലയ്ക്ക് മരുന്നുണ്ടാക്കുന്നയിടത്തു നിന്നും സ്വന്തം ലേബലിലാക്കി വന്‍വിലയ്ക്ക് മരുന്ന് വില്ക്കുന്ന വന്‍കിട മരുന്നുകമ്പനികളുടെ തന്ത്രം പുറത്തുവരികയും ചെയ്തു.

 നവംബര്‍ ആദ്യം സാന്‍ഡോസും

സാന്റോസിന്റെ ലോസാര്‍ട്ടനിലും കാന്‍സര്‍ ഘടകങ്ങള്‍ കണ്ടുപിടിക്കപ്പെട്ടത് നവംബര്‍ ആദ്യത്തിലാണ്. ചൈനീസ് കമ്പനി തന്നെയായിരുന്നു ഇവിടെയും നിര്‍മ്മാതാവ്.

 കാന്‍സര്‍ ജീവിത ശൈലി രോഗവുമല്ല?

ആധുനികതയുടെ ശാപമായി പരക്കുന്ന കാന്‍സറിന്റെ കാരണം ജനങ്ങളുടെ മുതുകത്ത് കെട്ടിയേല്പ്പിക്കുകയാണ് സകല വിദഗ്ധന്മാരും ചെയ്തിരുന്നത്. ജനങ്ങളുടെ ജീവിത ശൈലിയെയാണവര്‍ കുറ്റപ്പെടുത്തിയത്.കാന്‍സര്‍ ഉണ്ടാക്കുന്നത് ഇംഗ്ലീഷ് മരുന്നുകളാണെന്ന സത്യം അവര്‍ വിദഗ്ധന്മാരായതിനാല്‍ വിദഗ്ധമായി മറച്ചുവെച്ചു. പ്രഷര്‍ മരുന്നുകളുടെ പിന്‍വലിക്കലിലൂടെ അതാണിപ്പോള്‍ ലോകം തിരിച്ചറിയുന്നത്. പ്രമേഹം, ഹൃദ്രോഗം, വേദനസംഹാരികള്‍ എന്നിവയുടെതായി കഴിഞ്ഞകാലങ്ങളില്‍ ഇംഗ്ലീഷ് മരുന്നുകള്‍ പിന്‍വലിക്കപ്പെട്ടതും കാന്‍സര്‍ ഉണ്ടാക്കുന്ന കാരണത്താലായിരുന്നു.

കാന്‍സര്‍ എന്ന ഭാഗ്യക്കുറി

ലോകം കാന്‍സര്‍ പേടിയില്‍ പരിഭ്രമിക്കുമ്പോള്‍ ചാകരക്കായ്ത്ത് സ്വപ്നം കാണുകയാണ് മരുന്നുകമ്പനികള്‍. ആര്‍ക്കും തടയാനാവാത്ത വിധത്തില്‍ പെരുന്ന കാന്‍സര്‍ രോഗികള്‍ ഉറപ്പ്. ഓരോ കാന്‍സര്‍ രോഗിയില്‍ നിന്നും പത്തു മുതല്‍ അന്‍പത് ലക്ഷങ്ങള്‍ ഉറപ്പ്.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്ന മരുന്നു കമ്പനി അവരുടെ ബേബി ഉല്പന്നങ്ങളിലൂടെ കാന്‍സര്‍ അടക്കമുള്ള സകല രോഗങ്ങളും ആദ്യമുണ്ടാക്കി മരുന്നു വില്പന ഉഷാറായി നടത്തുന്നത് പത്തന്‍പത് കൊല്ലമായി.

ബയര്‍ എന്ന കീടനാശിനി കമ്പനി അതേ രാസവിഷങ്ങള്‍ കൊണ്ട് തന്നെ മനുഷ്യരിലെ കീടങ്ങളെ കൊല്ലുന്നതിനുള്ള 'ആന്റിബയോട്ടിക്ക് കീടനാശിനികള്‍ ഉണ്ടാക്കുന്നു'! പിന്നെ അതിനുള്ള മരുന്ന് എന്ന പേരില്‍ മരുന്ന് കീടനാശിനികള്‍ നല്കുന്നു. അതോടെ ആജീവനാന്തം മരുന്നുകഴിച്ചാലും മാറാത്ത രോഗങ്ങള്‍ അവര്‍ക്കുണ്ടാക്കാനറിയാം.

മറ്റു മരുന്നുകമ്പനികള്‍ അവരുടെ മരുന്നുകള്‍ വിറ്റഴിക്കുന്നതിനുള്ള ഉപഭോക്താക്കളായ രോഗികളെ ഉണ്ടാക്കാന്‍ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നു. പനിമരുന്നുകളും വേദനാസംഹാരികളുമായി അറിയപ്പെടുന്ന കാന്‍സര്‍കാരികള്‍ തന്നെയാണുള്ളത്.

സുജീവിതം മാസിക കഴിഞ്ഞ മൂന്നു ലക്കങ്ങളായി നല്കിയിട്ടും തീരാത്ത പിന്‍വലിക്കപ്പെട്ട മരുന്നുകളുടെ പട്ടിക ഒന്നുകൂടെ നോക്കുക. എന്ത് ഗവേഷണമാണ് ഈ മരുന്നുകള്‍ മനുഷ്യരെ തീറ്റിക്കാന്‍ നടത്തിയത്? എന്തുകൊണ്ട് ഗവേഷകര്‍ ആദ്യമേ സുരക്ഷിതത്വം ഗവേഷണം ചെയ്തില്ല?

ഓരോ രോഗത്തിനും മരുന്നു കണ്ടുപിടിക്കുന്ന മരുന്നുകമ്പനികള്‍ അതുമാത്രം ചെയ്യുന്നു.! അതിന്റെ ദോഷഫലങ്ങള്‍ വേറെ ആരെങ്കിലും കണ്ടുപിടിക്കാന്‍ മെനക്കെട്ടാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിന്‍വലിക്കുന്നു!

 പ്രഷര്‍ മരുന്നിലെ കാന്‍സര്‍ മനപൂര്‍വ്വം

ബ്ലഡ് പ്രഷര്‍ മരുന്നുകളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ ഒരിക്കലും യാദൃശ്ചികമല്ല. ആണെന്നുതന്നെ ബന്ധപ്പെട്ടവരെല്ലാം ആണയിട്ടു പറയും. രോഗങ്ങളാണ് കച്ചവടം. സൗഖ്യമല്ല, ദുരിതമാണ് ലാഭകരം എന്നവര്‍ക്ക് എങ്ങനെ പരസ്യമായി പറയാനാകും?

 പ്രഷറും പ്രകൃതിയും

ഒരല്പനേരത്തെ ശവാസനവും തലകഴുകലും പ്രകൃതി എനിമയും പഴങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ആഹാരവും ആവശ്യത്തിന് വെള്ളവുമുണ്ടെങ്കില്‍ മാറി നില്ക്കുന്ന ബ്ലെഡ് പ്രഷറിന് ഒരിക്കലും പ്രഷര്‍ മാറ്റാത്തതും ബ്ലെഡ് പ്രഷറിനെ ആജീവനാന്തവുമാക്കുന്ന രാസവിഷങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്ന കള്ള ശാസ്ത്രവും കണ്ണടച്ച് അവകഴിക്കുന്ന പമ്പരവിഡ്ഡികളായ ജനങ്ങളുമുള്ളപ്പോള്‍ 'കാന്‍സറിന്റെ ഇന്‍ഷുറന്‍സും' കാന്‍സര്‍ രോഗികള്‍ക്ക് പാലിയേറ്റീവ് കൊലപാതക കേന്ദ്രങ്ങള്‍ പണിയലുമൊക്കെയാകും വൈദ്യശാസ്ത്ര വിസ്മയങ്ങളാകുക.

 കാന്‍സര്‍ ചികിത്സാ ദൈവങ്ങളുടെ കള്ള പൂജകളും നീണാള്‍ വാഴുകയും ചെയ്യും.



(Copy paste GOT VIA WHATSAP 9846389108)

1 comment:

  1. Thanks For Sharing this article,for accurate data mapping and management Contact Marvel Geospatial

    ReplyDelete